മലയാള ചലച്ചിത്ര രംഗത്തിലെ അനശ്വര
ശിൽപികളിൽ ഒരാളായ ലെനിൻ
രാജേന്ദ്രനെ ആദരിച്ചുകൊണ്ട്
അദ്ദേഹത്തിന്റെ 6 ചിത്രങ്ങൾ 23 മത് രാജ്യാന്തര
ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും . 'ലെനിൻ
രാജേന്ദ്രൻ : ക്രോണിക്ലർ ഓഫ് അവർ
ടൈംസ് ' വിഭാഗത്തിലാണ് ചിത്രങ്ങൾ പ്രേക്ഷകരിലേയ്ക്കെത്തുന്നത് . സ്വാതി
തിരുനാൾ മഹാരാജാവിന്റെ ജീവിതവും വ്യക്തി സംഘര്ഷങ്ങളും പ്രമേയമാക്കിയ 'സ്വാതിതിരുനാൾ', 'ചില്ല്' , 1940 കളിലെ രാഷ്ട്രീയ കാലാവസ്ഥയെ
വ്യാഖ്യാനിച്ച ചിത്രം 'മീനമാസത്തിലെ
സൂര്യൻ', കമലാ സുറയ്യയുടെ 'നഷ്ടപ്പെട്ട
നീലാംബരി' എന്ന കഥയെ അടിസ്ഥാനമാക്കി
2001 ൽ പുറത്തിറങ്ങിയ 'മഴ' , എം മുകുന്ദന്റെ
രചനയെ ആസ്പദമാക്കി നിർമിച്ച 'ദൈവത്തിന്റെ വികൃതികൾ'
, ആത്മീയവ്യാപാര സാമ്രാജ്യങ്ങളുടെ പെറ്റുപെരുകലിന്റെ മുന്നറിയിപ്പായി വന്ന 'വചനം' എന്നീ ചിത്രങ്ങളാണ് മേളയിൽ
പ്രദർശിപ്പിക്കുന്നത് .
സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ഭയന്ന് പ്രശസ്തര്‍ പല വിഷയങ്ങളിലും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ മടിക്കുന്നതായി നടിയും സംവിധായികയുമായ നന്ദിതാദാസ്. സോഷ്യല്‍ മീഡിയ ഒരു മികച്ച പ്ലാറ്റ്ഫോമാണെങ്കിലും സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പലതരത്തിലുള്ള വിമര്‍ശനങ്ങളേയും നേരിടേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ജനാധിപത്യത്തിലെ പൊതുയിടങ്ങള്‍ നഷ്ടപ്പെടുകയാണ്. അത് വീണ്ടെടുക്കാന്‍ സ്വതന്ത്ര ചിന്താഗതിക്കാര്‍ ഒരുമിക്കണം. അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതണമെന്നും അവര്‍ വ്യക്തമാക്കി. ജനാധിപത്യത്തില്‍ സെന്‍സര്‍ഷിപ്പിന് സ്ഥാനമില്ലെന്ന് മലയാളി സംവിധായകന്‍ ജയന് ചെറിയാന് പറഞ്ഞു. അവകാശങ്ങള്‍ നഷ്ടപ്പെടുമ്പോഴുള്ള നിശബ്ദത ഫാസിസ്റ്റുകള്‍ മുതലെടുക്കുകയാണ്. ഭരണകൂടത്തിനെതിരെ സംസാരിക്കാനുള്ള അവകാശത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം കമല്‍ മോഡറേറ്ററായിരുന്നു. അക്കാദമി ചെയര്മാന് കമല്‍, ചെലവൂര്‍ വേണു എന്നിവര്‍ പങ്കെടുത്തു.
Comments
Post a Comment