Skip to main content

രാജ്യാന്തര മത്സരവിഭാഗത്തില്‍ നാല് സ്ത്രീ സംവിധായകരുടെ ചിത്രങ്ങള്‍

നാല് സ്ത്രീ സംവിധായകരുടെ സാന്നിദ്ധ്യമാണ് ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സരവിഭാഗത്തെ ഇത്തവണ ശ്രദ്ധേയമാക്കുന്നത്. ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെ ഡെബ്റ്റ്, എഴുത്തുകാരിയും സംവിധായികയുമായ ബിയാട്രിസ് സൈനറിന്റെ ദി സൈലന്‍സ്, അര്‍ജന്റീനിയന്‍ നടിയും സംവിധായികയുമായ മോണിക്ക ലൈറാനയുടെ ദി ബെഡ്, ഇന്ത്യന്‍ നാടകപ്രവര്‍ത്തകയായ അനാമിക ഹക്‌സറിന്റെ ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ് എന്നിവയാണ് മത്സര വിഭാഗത്തിലെ പെണ്‍ചിത്രങ്ങള്‍.
അസുഖബാധിതയായ അയല്‍ക്കാരിയെ സ്വന്തം വീട്ടില്‍ സംരക്ഷിക്കാന്‍ തീരുമാനിക്കുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമായ ഡെബ്റ്റ് ഇസ്താംബൂള്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ടര്‍ക്കിഷ് ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. കാന്‍ ചലച്ചിത്രമേളയില്‍ ഡയറക്‌ടേഴ്‌സ് ഫോര്‍ട്ട് നൈറ്റ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ദി സൈലന്‍സ് കൊളംബിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പലായനം ചെയ്യുന്ന ഒരമ്മയുടേയും രണ്ട് കുട്ടികളുടേയും ജീവിതത്തിലുണ്ടാകുന്ന അസാധാരണ സംഭവങ്ങളെ ചിത്രീകരിക്കുന്നു. ഏഷ്യയിലെ ആദ്യപ്രദര്‍ശനത്തിനൊരുങ്ങുന്ന അര്‍ജന്റീനിയന്‍ ചിത്രമായ ദി ബെഡ് വീട് വിട്ട് പുറപ്പെടാനൊരുങ്ങുന്ന മധ്യവയസ്‌കരായ ദമ്പതിമാരുടെ അവസാന നിമിഷങ്ങള്‍ ഇതിവൃത്തമാക്കുന്നു. പുരാതന ദില്ലിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിനെയും പ്രതീക്ഷകളേയും പ്രമേയമാക്കുന്ന ടേക്കിംഗ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബീസിന് അനാമിക ഹസ്‌കറുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

Comments

Popular posts from this blog

ട്രോളുകള്‍ ഭയന്ന് സ്വതന്ത്രാഭിപ്രായം ഉപേക്ഷിക്കുന്നതായി നന്ദിതാദാസ്

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ഭയന്ന് പ്രശസ്തര്‍ പല വിഷയങ്ങളിലും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ മടിക്കുന്നതായി നടിയും സംവിധായികയുമായ നന്ദിതാദാസ്. സോഷ്യല്‍ മീഡിയ ഒരു മികച്ച പ്ലാറ്റ്‌ഫോമാണെങ്കിലും സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പലതരത്തിലുള്ള വിമര്‍ശനങ്ങളേയും നേരിടേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ജനാധിപത്യത്തിലെ പൊതുയിടങ്ങള്‍ നഷ്ടപ്പെടുകയാണ്. അത് വീണ്ടെടുക്കാന്‍ സ്വതന്ത്ര ചിന്താഗതിക്കാര്‍ ഒരുമിക്കണം. അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതണമെന്നും അവര്‍ വ്യക്തമാക്കി. ജനാധിപത്യത്തില്‍ സെന്‍സര്‍ഷിപ്പിന് സ്ഥാനമില്ലെന്ന് മലയാളി സംവിധായകന്‍ ജയന്‍ ചെറിയാന്‍ പറഞ്ഞു. അവകാശങ്ങള്‍ നഷ്ടപ്പെടുമ്പോഴുള്ള നിശബ്ദത ഫാസിസ്റ്റുകള്‍ മുതലെടുക്കുകയാണ്. ഭരണകൂടത്തിനെതിരെ സംസാരിക്കാനുള്ള അവകാശത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം കമല്‍ മോഡറേറ്ററായിരുന്നു. അക്കാദമി ചെയര്‍മാന്‍ കമല്‍, ചെലവൂര്‍ വേണു എന്നിവര്‍ പങ്കെടുത്തു. 

Art to heal wounds: IFFK to feature 160 films from 72 countries

As the state is steadily recovering from the ravages of the flood, the 23rd International Film Festival of Kerala, which commences on 7th December, will feature over 160 films from 72 countries. 11 packages of films including 'The Human Spirit: Films on Hope and Rebuilding' which reflects the efforts of overcoming struggles, will be screened as part of the festival. The category includes six films - Jayaraj's 'Vellapokkathil', Mel Gibson's 'Apocalypto', Benh Zeitlin's 'Beasts of The Southern Wind', Fisher Steven's 'Before The Flood', Justin Chadwick's 'Mandela: Long Walk To Freedom', and Wim Wenders's 'Pope Francis: A Man of His Word'. Kerala, though was struck hard by the unexpected rainfall and deluge, thanks to its united, systematic approach and response, is racing up the lane of recovery. It is in this occasion that the theme of the festival itself was made the same – a token of hope to those who

സമാപന നാളില്‍ 37 ചിത്രങ്ങള്‍ റഫീക്കിയുടെ പുനഃപ്രദര്‍ശനം

23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിനമായ ഇന്ന് ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പെട 37 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വനൗരി കഹ്യു സംവിധാനം ചെയ്ത റഫീക്കി, റുമേനിയന്‍ ചിത്രം ലമണെയ്ഡ്, ക്രിസ്റ്റ്യാനോ ഗലേഗോയുടെ ബേര്‍ഡ്‌സ് ഓഫ് പാസേജ്, ഖസാക്കിസ്ഥാന്‍ ചിത്രം ദി റിവര്‍, മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രമായ വിഡോ ഓഫ് സൈലന്‍സ് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. റിമമ്പറിങ്ങ് ദി മാസ്റ്റര്‍ വിഭാഗത്തില്‍ മിലോസ് ഫോര്‍മാന്റെ അമേദ്യൂസും ചലച്ചിത്ര പ്രതിഭ ഇഗ്മര്‍ ബര്‍ഗ്മാനോടുള്ള ആദരസൂചകമായി പെര്‍സോണ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. നിശാഗന്ധിയില്‍ വൈകിട്ട് ആറിന് സമാപന ചടങ്ങിന് ശേഷം സുവര്‍ണ ചകോരം നേടുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവുമുണ്ടാകും.