മലയാള ചലച്ചിത്ര രംഗത്തിലെ അനശ്വര
ശിൽപികളിൽ ഒരാളായ ലെനിൻ
രാജേന്ദ്രനെ ആദരിച്ചുകൊണ്ട്
അദ്ദേഹത്തിന്റെ 6 ചിത്രങ്ങൾ 23 മത് രാജ്യാന്തര
ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും . 'ലെനിൻ
രാജേന്ദ്രൻ : ക്രോണിക്ലർ ഓഫ് അവർ
ടൈംസ് ' വിഭാഗത്തിലാണ് ചിത്രങ്ങൾ പ്രേക്ഷകരിലേയ്ക്കെത്തുന്നത് . സ്വാതി
തിരുനാൾ മഹാരാജാവിന്റെ ജീവിതവും വ്യക്തി സംഘര്ഷങ്ങളും പ്രമേയമാക്കിയ 'സ്വാതിതിരുനാൾ', 'ചില്ല്' , 1940 കളിലെ രാഷ്ട്രീയ കാലാവസ്ഥയെ
വ്യാഖ്യാനിച്ച ചിത്രം 'മീനമാസത്തിലെ
സൂര്യൻ', കമലാ സുറയ്യയുടെ 'നഷ്ടപ്പെട്ട
നീലാംബരി' എന്ന കഥയെ അടിസ്ഥാനമാക്കി
2001 ൽ പുറത്തിറങ്ങിയ 'മഴ' , എം മുകുന്ദന്റെ
രചനയെ ആസ്പദമാക്കി നിർമിച്ച 'ദൈവത്തിന്റെ വികൃതികൾ'
, ആത്മീയവ്യാപാര സാമ്രാജ്യങ്ങളുടെ പെറ്റുപെരുകലിന്റെ മുന്നറിയിപ്പായി വന്ന 'വചനം' എന്നീ ചിത്രങ്ങളാണ് മേളയിൽ
പ്രദർശിപ്പിക്കുന്നത് .
അഞ്ച് മത്സര ചിത്രങ്ങളുടെ അവസാന പ്രദര്‍ശനമുള്‍പ്പടെ 65 ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് (ബുധന്‍) വേദിയാകും. പോട്ട്പൗരി ഇന്ത്യ വിഭാഗത്തില്‍ വില്ലേജ് റോക്സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ പ്രസിദ്ധയായ റിമാ ദാസിന്റെ ബുള്‍ബുള്‍ കാന്‍ സിങ്ങി ന്റെ ആദ്യ പ്രദര്‍ശനം നടക്കും. തന്റെ കൂട്ടുകാരിക്കുണ്ടായ ദുരനുഭവത്തിലൂടെ ഗ്രാമീണ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ തിരിച്ചറിയുന്ന ബുള്‍ബുളിന്റെ ജീവിതകഥയാണ് ചിത്രത്തന്റെ പ്രമേയം. രാവിലെ 11.45 ന് നിളയിലാണ് പ്രദര്‍ശനം. മത്സര ചിത്രങ്ങളായ ടെയില്‍ ഓഫ് ദി സീ, ദി ഗ്രേവ്ലെസ്സ്, എല്‍ ഏയ്ഞ്ചല്‍, ഡെബ്റ്റ്, ദി ബെഡ് എന്നിവയുടെ പ്രദര്‍ശനവും ഇന്ന് നടക്കും. റോജോ, ഡൈ റ്റുമാറോ, ബോര്‍ഡര്‍, കാപ്പര്നം, ഷോപ്ലിഫ്റ്റേര്സ് എന്നിവയടക്കം ലോക സിനിമാ വിഭാഗത്തിലെ 25 ചിത്രങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ഇന്നുണ്ടാകും. ഹോപ്പ് ആന്‍ഡ് റീബില്‍ഡിങ് വിഭാഗത്തിലെ പോപ്പ് ഫ്രാന്‍സിസ് :എ മാന്‍ ഓഫ് ഹിസ് വേഡ് ന്റെ ഏക പ്രദര്‍ശനവും ഇന്നാണ്.മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ കോട്ടയം, ഓത്ത്, മായാനദി, പറവ, ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്നിവയുടെയും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലെ ഡോ.ബ
Comments
Post a Comment