മലയാള ചലച്ചിത്ര രംഗത്തിലെ അനശ്വര
ശിൽപികളിൽ ഒരാളായ ലെനിൻ
രാജേന്ദ്രനെ ആദരിച്ചുകൊണ്ട്
അദ്ദേഹത്തിന്റെ 6 ചിത്രങ്ങൾ 23 മത് രാജ്യാന്തര
ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും . 'ലെനിൻ
രാജേന്ദ്രൻ : ക്രോണിക്ലർ ഓഫ് അവർ
ടൈംസ് ' വിഭാഗത്തിലാണ് ചിത്രങ്ങൾ പ്രേക്ഷകരിലേയ്ക്കെത്തുന്നത് . സ്വാതി
തിരുനാൾ മഹാരാജാവിന്റെ ജീവിതവും വ്യക്തി സംഘര്ഷങ്ങളും പ്രമേയമാക്കിയ 'സ്വാതിതിരുനാൾ', 'ചില്ല്' , 1940 കളിലെ രാഷ്ട്രീയ കാലാവസ്ഥയെ
വ്യാഖ്യാനിച്ച ചിത്രം 'മീനമാസത്തിലെ
സൂര്യൻ', കമലാ സുറയ്യയുടെ 'നഷ്ടപ്പെട്ട
നീലാംബരി' എന്ന കഥയെ അടിസ്ഥാനമാക്കി
2001 ൽ പുറത്തിറങ്ങിയ 'മഴ' , എം മുകുന്ദന്റെ
രചനയെ ആസ്പദമാക്കി നിർമിച്ച 'ദൈവത്തിന്റെ വികൃതികൾ'
, ആത്മീയവ്യാപാര സാമ്രാജ്യങ്ങളുടെ പെറ്റുപെരുകലിന്റെ മുന്നറിയിപ്പായി വന്ന 'വചനം' എന്നീ ചിത്രങ്ങളാണ് മേളയിൽ
പ്രദർശിപ്പിക്കുന്നത് .
മലയാള സിനിമയിലെ ഒരു നടിക്കുണ്ടായ ദുരനുഭവം സ്ത്രീ സമൂഹത്തിന് ആകെയുണ്ടായ അപമാനമാണെന്ന് ചലച്ചിത്ര നിരൂപകയായ മീനാക്ഷി ഷെഡ്ഡെ. അതിനെതിരെ സിനിമാരംഗത്തു നിന്നുണ്ടായ എതിര്‍ശബ്ദങ്ങള്‍ക്ക് താന്‍ പിന്തുണ പ്രഖ്യാപിക്കുന്നതായും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഇന്ത്യന്‍ സിനിമയിലെ സ്ത്രീ സ്വാധീനം എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ലൂ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ധൈര്യം പകരുന്നുണ്ട്. ഈ മാതൃക മറ്റ് സംസ്ഥാനങ്ങളിലെ വനിതാ ചലച്ചിത്രപ്രവര്‍ത്തകരും പിന്തുടരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. അപമാനങ്ങളെ ചോദ്യം ചെയ്യാന്‍ മീ ടു കാമ്പയിന്‍ സ്ത്രീ സമൂഹത്തിനാകെ ശക്തിനല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. മലയാള സിനിമയില്‍ സൃഷ്ടിക്കപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങള്‍ ഇവിടുത്തെ സ്ത്രീ സമൂഹത്തിന്റെ പ്രതീകങ്ങളാണെന്നും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത ഉമാ ദാ കുന്‍ഹ പറഞ്ഞു. അസ്സമീസ് സംവിധായികയായ ബോബി ശര്‍മ്മ പങ്കെടുത്ത ചര്‍ച്ചയില്‍ എഴുത്തുകാരി മീന ടി പിള്ള മോഡറേറ്ററായിരുന്നു...
Comments
Post a Comment