Skip to main content

14 ചിത്രങ്ങള്‍; ഏഴ് പുരസ്‌കാരങ്ങള്‍ മത്സര ചിത്രങ്ങള്‍ നാളെ (8.12.18) മുതല്‍

മേളയുടെ രാജ്യാന്തര മത്സര വിഭാഗ ചിത്രങ്ങള്‍ നാളെ (8.12.18) മുതല്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും. രണ്ട് മലയാള ചിത്രങ്ങളുള്‍പ്പടെ 14 ചിത്രങ്ങളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. ഓരോ മത്സര ചിത്രത്തിനും മൂന്ന് പ്രദര്‍ശനമാകും ഉണ്ടാകുക. ഡെബ്റ്റ്, ദ ബെഡ്, നൈറ്റ് ആക്‌സിഡന്റ്, റ്റെയ്ല്‍ ഓഫ് ദ സീ എന്നിവയാണ് ശനിയാഴ്ച പ്രദര്‍ശിപ്പിക്കുന്ന മത്സരചിത്രങ്ങള്‍.
ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ക്കാണ് മേളയുടെ രാജ്യാന്തര മത്സര വിഭാഗത്തില്‍ മത്സരിക്കാന്‍ അര്‍ഹത. മീരാ സാഹിബ് ചെയര്‍മാന്‍ ആയ അഞ്ചംഗ സമിതിയാണ് മത്സര ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. മേളയുടെ പരമോന്നത പുരസ്‌കാരമായ സുവര്‍ണ ചകോരത്തിന് അര്‍ഹമാകുന്ന ചിത്രത്തിന് 15 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുക. മികച്ച സംവിധായകനും മികച്ച നവാഗത സംവിധായകനും രജത ചകോരത്തിന് തെരഞ്ഞെടുക്കപ്പെടും. വോട്ടെടുപ്പിലൂടെ പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന ചിത്രത്തിനും രജത ചകോരം ലഭിക്കും. മികച്ച മലയാള ചിത്രത്തിന് ഫിപ്രസി പുരസ്‌കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിന് നെറ്റ്പാക് പുരസ്‌കാരവും ലഭിക്കും. ഇന്ത്യയില്‍ നിന്നുള്ള മികച്ച നവാഗത സംവിധായകന് മേളയില്‍ ആദ്യമായി കെ.ആര്‍. മോഹനന്‍ എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സര വിഭാഗത്തിലെ ഇന്ത്യന്‍ നവാഗത ചിത്രങ്ങളായ ടേക്കിങ് ദ ഹോഴ്‌സ് റ്റു ഈറ്റ് ജിലേബീസ്, സുഡാനി ഫ്രം നൈജീരിയ ചിത്രങ്ങള്‍ ഈ പുരസ്‌കാരത്തിനായി മത്സരരംഗത്തുണ്ട്.
ടാഗോര്‍ തിയേറ്ററില്‍ രാവിലെ 11.30 ന് പ്രദര്‍ശിപ്പിക്കുന്ന വുസ്ലത് സരഷോഗുവിന്റെ ഡെബ്റ്റ് ആണ് ആദ്യം പ്രദര്‍ശനത്തിനെത്തുന്ന മത്സര ചിത്രം. മോണിക്ക ലൈരാനയുടെ ദ ബെഡ് 2.15 നും റ്റെമിര്‍ബെക് ബിര്‍നസരോവിന്റെ നൈറ്റ് ആക്‌സിഡന്റ് വൈകിട്ട് 6 നും ടാഗോറില്‍ പ്രദര്‍ശനത്തിനെത്തും .ഉച്ചയ്ക്ക് 3 ന് ധന്യ തിയേറ്ററിലാകും ബഹ്മാന്‍ ഫാര്‍മനാരയുടെ റ്റെയ്ല്‍ ഓഫ് ദ സീ പ്രദര്‍ശിപ്പിക്കുക.

Comments

Popular posts from this blog

പോര്‍ച്ചുഗീസുകാര്‍ വരുന്നു,തിരുവനന്തപുരത്ത് കാല് കുത്താന്‍ 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനം

കിഴക്കന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി വന്ന പോര്‍ച്ചുഗീസ് നാവികപ്പട വീണ്ടുമെത്തുന്നു,ഇത്തവണ ചലച്ചിത്രമായി.23 ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തി പ്രദര്ശനത്തിനെത്തുന്ന പിലിഗ്രിമേജ് ആണ് പോര്‍ച്ചുഗീസ് നാവിക പര്യവേഷണങ്ങളുടെ ഓര്‍മപ്പെടുത്തലാകുന്നത് .പിലിഗ്രിമേജ് അടക്കം 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനും മേള വേദിയാകും. 16 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോര്‍ച്ചുഗീസ് നാവികന്‍ മെന്‍ഡസ് പിന്റോയുടെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കിയാണ് യോവോ ബോട്ടതലോ ചിത്രം തയാറാക്കിയിരിക്കുന്നത്.മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ മത്സരരംഗത്തുള്ള ചിത്രം സംഗീതത്തിന്റെ സമര്‍ത്ഥമായ ഉപയോഗം വഴിയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.ഇന്ത്യ,ജപ്പാന്‍,ചൈന,വിയറ്റ്‌നാം,മലേഷ്യ,പോര്‍ച്ചുഗല്‍  എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം .ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ടിനാറ്റിന്‍ കജ്രിഷ്വിലി  യുടെ  ഹൊറൈസണ്‍,ലൂസിയ മുറാതിന്റെ  പാരീസ് സ്‌ക്വയര്‍ , എന്നിവയാണ് ഏഷ്യന്‍ പ്രീമിയര്‍ നടക്കുന്ന മറ്റ് ചിത്രങ്ങള്‍.  ഒരു വിവാഹമോചിതന്റെ ആഴമേറിയ ഏകാന്തത പ്രമേയമായ ടിനാറ്റിന്...

ജൂറി വിഭാഗത്തില്‍ 4 ചിത്രങ്ങള്‍

'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും മേളയില്‍ നടക്കുക. 'മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്', 'ഹൈവേ', 'വടചെന്നൈ' എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍. 12  വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 30ല്‍ പരം ചിത്രങ്ങളൊരുക്കിയ അഡോള്‍ഫോ അലിക്‌സ് ജൂനിയറിന്റെ പുതിയ ചിത്രമാണ് 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്'. ലഹരി മാഫിയ പിടിമുറുക്കിയ ഫിലിപ്പൈന്‍സിന്റെ നിത്യജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിജയിപ്പിക്കാനാകുന്നതല്ല ലഹരി വിരുദ്ധ പോരാട്ടം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഡോണ്‍സോള്‍' ഫിലിപ്പൈന്‍സില്‍ നിന്നും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം  നേടുകയും 'ഡെത്ത്  മാര്‍ച്ച്', 'മനില' എന്നീ ചിത്രങ്ങള്‍ കാന്‍ മേള...

സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളെ ബാധിക്കുന്നതായി മോനിക്ക ലൈറാന

ലോകത്തെ പല രാജ്യങ്ങളും സബ്‌സിഡി നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നതായി അര്‍ജന്റീനിയന്‍ സംവിധായിക മോനിക്ക ലൈറാന. അര്‍ജന്റീനയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നല്‍കുന്ന സബ്‌സിഡി തുക സംവിധായകരില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ്. ലോകത്തെ പല രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധി സിനിമാലോകത്തേയും ബാധിക്കുന്നതായാണ് ഇത് തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് മീറ്റ് ദി ഡയറക്ടറര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. പൊതുസമൂഹത്തിന് പരിചിതമല്ലാത്ത ലക്ഷദ്വീപിലെ ഭാഷയായ ജസരിയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് സിന്‍ജാര്‍ അവതരിപ്പിച്ചതെന്ന് സംവിധായകന്‍ പാമ്പള്ളി പറഞ്ഞു. നിര്‍മ്മാതാവിന്റെ ആശയമനുസരിച്ചാണ്ജസരി ഭാഷയില്‍ ചിത്രീകരണത്തിന് തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ എയ്ഞ്ചല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മൗറീന്‍ ഫെര്‍ണാണ്ടസ്, പി.കെ. ബിജുക്കുട്ടന്‍, മീരാസാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു.